മലപ്പുറത്ത് നിപ രോഗലക്ഷണം കാണിച്ച 13 പേരുടെ സ്രവവപരിശോധനാഫലം നെഗറ്റീവ്. കഴിഞ്ഞ ദിവസം നിപ ബാധയേറ്റ് മരിച്ച 23 കാരൻറെ സമ്പർക്ക പട്ടികയിൽ ഉള്ള 13 പേർക്കായിരുന്നു രോഗലക്ഷണങ്ങൾ കാണിച്ചത്. ഇതിൽ 10 പേരെ മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് തന്നെ നടത്തിയ ശ്രവ പരിശോധനയിലാണ് 13 പേരുടെയും ഫലം നെഗറ്റീവ് ആയിരിക്കുന്നത്.
മരിച്ച രോഗിയിൽ നിന്ന് വൈറസ് ബാധ ഏറ്റിട്ടുണ്ടെങ്കിൽ എട്ടു മുതൽ പത്ത് ദിവസങ്ങൾക്കിടയിലാണ് തീവ്ര രോഗലക്ഷണങ്ങൾ കാണിക്കുക. സമ്പർക്ക പട്ടികയിലെ ഹൈയ്യസ്റ്റ് റിസ്ക് കാറ്റഗറിയിൽപ്പെട്ട 26 പേർക്ക് പ്രതിരോധ മരുന്നു നൽകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
രോഗവ്യാപനത്തിന് സാധ്യത കുറവാണ്. എങ്കിലും രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രോഗലക്ഷണമുള്ള മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും. നിപ ബാധിച്ച് മരിച്ച യുവാവ് ബംഗളൂരുവിലാണ് പഠിച്ചത്. യുവാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനെത്തിയ സുഹൃത്തുക്കൾ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാരുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
