നവ കേരള സദസ്സിന് കോടികളുടെ ബില്ലുകളാണ് ക്വട്ടേഷൻ പോലും വിളിക്കാതെ പിആർഡി കരാർ സി ആപ്റ്റിന് നല്‍കിയത്. മുഖ്യമന്ത്രിയുടെ പടം വച്ച് 25 ലക്ഷം പോസ്റ്റർ ആണ് അടിച്ചത്. ഇതിനായി 9.16 കോടിയാണ് സി ആപ്റ്റ് അനുവദിച്ചത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണം അടക്കം തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കും പോലും നവസദസ്സിനായി കോടികളുടെ ബില്ല് പാസാക്കിയത്.
മുഖ്യമന്ത്രിയുടെ കാർഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം രൂപയും സർക്കാർ അനുവദിച്ചു. കർഷകർക്ക് പല സബ്സിഡി ഇനങ്ങളിൽ കോടിക്കണക്കിന് രൂപ കുടിശിക ഉള്ളപ്പോഴാണ് മുഖാമുഖത്തിന് തുക അനുവദിച്ചത്. ഹോട്ട് കോർപ്പിന് പച്ചക്കറിയിൽ നൽകാനുള്ളത് കോടികളാണ്, വിള നാശം സംഭവിച്ചതിന് നഷ്ടപരിഹാരം എന്നീ ഇനങ്ങളിലും കോടികളുടെ കുടിശ്ശികയാണ് ഉള്ളത്. ഇതിനിടെയാണ് കാർഷിക മേഖലയിലെ മുഖാമുഖത്തിനുള്ള 33 ലക്ഷം അനുവദിച്ചത്.
നവ കേരള സദസിന്റെ തുടർച്ചയായ പരിപാടിക്കാണ് ചിലവ്. ഇതിൽ 20 ലക്ഷം കൃഷിവകുപ്പിന്റെ പദ്ധതി ചെലവിനായി വകയിരുത്തിയ തുകയിൽ നിന്നാണ് നൽകുന്നത്നൽകുന്നത്. ബാക്കി വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും പൊതുമേഖല ബാങ്കുകളിൽ നിന്നും സ്പോൺസർഷിപ്പ് ആയി കണ്ടെത്താനാണ് ഉത്തരവ്.