ലോക്‌സഭയിലെ രാഹുൽ ഗാന്ധി ഹിന്ദുകളെ കുറിച്ച് നടത്തിയ പ്രസംഗം വിവാദത്തിലായി. പാർലമെൻ്റിൽ ഭഗവാൻ പരമശിവനെ അവഹേളിച്ചു. ഹിന്ദുക്കൾ എല്ലാവരും അക്രമകാരികളും അസത്യപ്രചാരകരുമാണെന്നുമുളള പല പ്രസ്താവനകളുമാണ് രാഹുൽ ഗാന്ധി നടത്തിയത്. ഈ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയിൽ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്. ഹിന്ദു പരാമർശവും മോദിക്കും ബിജെപിക്കുമെതിരായ പരാമർശങ്ങളുമാണ് രേഖയിൽ നിന്ന് നീക്കിയത്. രാഹുലിന്റെ ഹിന്ദു പരാമർശത്തിനെതിരെ ഭരണപക്ഷം പ്രതിഷേധം ഉയർത്തുകയും നേതാകളും രംഗത്തെതി.
രാഹുൽ ഗാന്ധിയുടെ ലോക്‌സഭയിലെ പരാമർശം ഹിന്ദുക്കളെ അപമാനിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. രാഹുൽ നടത്തിയത് പ്രകോപനപരമായ പ്രസ്‌താവനയാണെന്നും ഇത്തരം പരാമർശങ്ങൾ ആസൂത്രിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ഹിന്ദുക്കളുടെമേൽ രാഹുൽ ഗാന്ധി കുതിര കയറുകയാണ്. ഭഗവാൻ പരമശിവനെ അവഹേളിക്കുന്ന പ്രവൃത്തിയാണ് രാഹുൽ പാർലമെൻ്റിൽ നടത്തിയത്. ചിൻമുദ്ര സങ്കൽപ്പത്തെ രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി കോൺഗ്രസ് വികലമാക്കി അവതരിപ്പിക്കുകയാണ്.
ഹിന്ദു ദൈവങ്ങൾ കൈയ്യിൽ ആയുധമേന്തിയത് ധർമ്മം സംരക്ഷിക്കാനാണ് എന്നാണ് വിശ്വാസം എന്നാൽ രാഹുൽ ഗാന്ധി അതിനയെല്ലം തെറ്റായി വ്യാഖ്യാനിക്കുകയാണ്. ശ്രീരാമൻ ജനിച്ചതിന് തെളിവില്ലെന്ന് സുപ്രീംകോടതിയിൽ സത്യവാങ്മൂലം കൊടുത്തവരാണ് രാഹുലിന്റെ പാർട്ടിക്കാർ. വർഗീയവാദികളെ പ്രീണിപ്പിക്കാനാണ് രാഹുൽ ഹിന്ദുക്കളെ അവഹേളിക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം അസത്യങ്ങൾ പ്രചരിപ്പിക്കുന്ന ഇത്തരം ഒരു പ്രസംഗം ഇന്ത്യൻ പാർലമെൻറ് ചരിത്രത്തിൽ ഒരു പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നാണ് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി മുരളീധരൻ.

 
                                            