സെക്രട്ടറിയേറ്റിൽ സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ചതിന്റെ ഭാഗമായി വീഡിയോ, ഫോട്ടോ ചിത്രീകരണത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിരിക്കുകയാണ്. ആഘോഷ വേളകളിലും ചിത്രീകരണം പാടില്ല. സുരക്ഷ നിർദ്ദേശം ലംഘിക്കരുത്. ലംഘിച്ചാൽ കർശന നടപടിയുണ്ടാക്കുമെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ സർക്കുലറിലാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് സുരക്ഷ മേഖലയായി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായി സിനിമ – സീരിയൽ ചിത്രീകരണമടക്കം നിരോധിക്കുകയും ചെയ്തു.
അതേസമയം യാത്രയയപ്പ് ചടങ്ങിനിടെ സെക്രട്ടേറിയറ്റ് ജീവനക്കാരിയുടെ മകൾ വ്‌ളോഗ് ചിത്രീകരിച്ചുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് പുതിയ സർക്കുലർ. ഇത് വലിയ വിവാദമായിരുന്നു. പിന്നാലെ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറിയുടെ പുതിയ ഉത്തരവ്. ഈ ഉത്തരവ് പ്രകാരം നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. കൂടാതെ ആഘോഷങ്ങൾ നടക്കുമ്പോൾ ഇത്തരത്തിൽ വീഡിയോ ചിത്രീകരിക്കാൻ പാടില്ല. അത്തരത്തിൽ ചെയ്തു കഴിഞ്ഞാൽ കർശന നടപടിയിലേക്ക് പോകും. സെക്യൂരിറ്റി ജീവനക്കാരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം.ഈ നിർദേശങ്ങൾ വ്യക്തമാക്കിക്കൊണ്ട് സെക്രട്ടറിയേറ്റ് പരിസരത്ത് ബോർഡുകൾ സ്ഥാപിക്കാനും ഉത്തരവുണ്ട്.

 
                                            