നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി

മെമ്മറി കാർഡ് ചോർന്ന എന്ന പരാതിയിൽ ജില്ലാ സെക്ഷൻ ജഡ്ജി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവയ്ക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. റിപ്പോർട്ടിന്റെ പകർപ്പ് കൈമാറുന്നതിൽ ദിലീപിന്റെ എതിർപ്പ് തള്ളിയാണ് നടപടി ഉണ്ടായിരിക്കുന്നത്. കോടതി കസ്റ്റഡിയിൽ ഇരിക്കെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളിലുളള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിനാൽ പ്രിൻസിപ്പൽ സെക്ഷൻ ഹണി എം വർഗീസ് നടത്തിയ വസ്തുത അന്വേഷണം റിപ്പോർട്ടിന്റെ പകർപ്പാണ് അതിജീവയക്ക് കൈമാറാൻ ഉത്തരവായത്.

മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചത് ആരാണെന്ന് അറിയാനുള്ള തന്റെ അവകാശ ലംഘനമായാണെന്നായിരുന്നു ഉപഹർജിയിലെ വാദം. 2018 ജനുവരി 9ന് രാത്രി 9.58 നും ഡിസംബർ 13 രാത്രി 10.58 എന്നീ സമയങ്ങളിൽ നടത്തിയ പരിശോധന അനധികൃതമായിരുന്നു എന്ന് അതിജീവതയുടെ ഹർജിയിൽ പറയുന്നത്. ഈ അന്വേഷണത്തിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്ന് കണ്ടെത്തിയാൽ ക്രിമിനൽ നടപടി ചട്ട പ്രകാരം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിനെതിരെ തുടർനടപടി ഒന്നും ഉണ്ടായില്ലെങ്കിൽ അതിജീവതയക്ക് വീണ്ടും കോടതിയെ സമീപിക്കാം.

Leave a Reply

Your email address will not be published. Required fields are marked *