മരിച്ചവരെ നേരിൽ കാണാനും സംസാരിക്കാനും കഴിയുന്ന കാലം ഉടൻ

മരിച്ചവരെ പിന്നീട് എപ്പോഴെങ്കിലും നേരില്‍ കാണാനോ സംസാരിക്കുവാനും പറ്റിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടാകും. അതിനൊരു ഉപാധിയുമായി ആണ് എ ഐ എത്തിയിരിക്കുന്നത്. എന്തിനേറെ പറയുന്നു മരണാനന്തര ചടങ്ങിന് എത്തിയവരെ അഭിസംബോധന ചെയ്ത് വരെ മരിച്ചവര്‍ സംസാരിക്കും.

പലപ്പോഴും വ്യക്തികളുടെ മരണം കൂടിച്ചേരലിനുള്ള അവസരങ്ങള്‍ കൂടിയാകാറുണ്ട്. പുതിയ സാങ്കേതിക വിദ്യ വരുന്നതോടെ മരിച്ചവരുടെ സാന്നിധ്യവും അവിടെ ഉറപ്പാക്കാം.

മരണാനന്തര ചടങ്ങുകള്‍ക്കെത്തിയവര്‍ക്ക് ആവശ്യമെങ്കില്‍ മരിച്ചയാളുടെ ഡിജിറ്റല്‍ ഇരട്ടയെ സ്വന്തം സ്മാര്‍ട്ട്ഫോണിലേക്കോ കമ്ബ്യൂട്ടറിലേക്കോ ഡൗണ്‍ലോഡു ചെയ്യാം. ഇത്തരത്തിലായിരിക്കും വരും കാലങ്ങളില്‍ മനുഷ്യരുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുകയെന്നാണ് വിദഗ്ധര്‍ പറയുന്നത്.

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയാകും ഇത് നടപ്പിലാക്കുക. ഒരാള്‍ മരിച്ച ശേഷവും സ്‌നേഹിതര്‍ക്കും ബന്ധുക്കള്‍ക്കും അയാളുമായി സംസാരിക്കാനുള്ള അവസരം കൂടിയാണ് എഐ നല്‍കുക. മരിച്ച വ്യക്തിയുടെ സാമീപ്യം ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ ഇരട്ടയെ പ്രയോജനപ്പെടുത്താം. മരിച്ച വ്യക്തിയുടെ ശബ്ദത്തിലും ഭാവത്തിലും അത് നമ്മളോട് സംസാരിക്കും. സമാനമായ സംവിധാനം ഇതിനകം തന്നെ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

മരണമടയുന്നവരുടെ ഡിഎന്‍എ ഉള്‍ക്കൊള്ളുന്ന തിളങ്ങുന്ന കൂണുകള്‍ മരണശേഷം സംസ്‌ക്കരിച്ച മണ്ണില്‍ മുളച്ചു വരും. ഏതെങ്കിലും മനുഷ്യന്റെ ഡിഎന്‍എ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മരങ്ങള്‍ 2004 കാലത്ത് തന്നെ ശാസ്ത്രജ്ഞര്‍ നിര്‍മിച്ചെടുത്തിരുന്നു. ഇനി മനുഷ്യ ജനിതക വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിളങ്ങുന്ന കൂണുകള്‍ നിറഞ്ഞ ശവകുടീരങ്ങളും നിര്‍മിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. മരിച്ചയാളുടെ ജനിതക തെളിവുകളുള്ള ജീവനുള്ള സ്മാരകങ്ങള്‍ എന്ന ആശയത്തിന് പ്രചരണം ലഭിക്കാനുള്ള സാധ്യതയെ കൂടിയാണ് ഇത്.

എല്ലാ മേഖലയിലെയും എഐയുടെ കടന്നു വരവിനെയും തള്ളിക്കളയാനാകില്ല. 2050 ആകുമ്‌ബോഴേക്കും മരിച്ചവരെ തണുപ്പിച്ചു സൂക്ഷിക്കുന്ന സംവിധാനം സ്വീകരിക്കാന്‍ കൂടുതല്‍ പേര്‍ തയ്യാറാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *