സംസ്ഥാനത്തെ റോഡുകളിൽ എ ഐ ക്യാമറ സ്ഥാപിച്ചതോടെ അപകടങ്ങൾ വലിയതോതിൽ കുറഞ്ഞുവെന്ന മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും വാദം പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭയിലും ഹൈക്കോടതിയിലും ഇങ്ങനെ വാദിച്ച സർക്കാർ കള്ള കണക്ക് നൽകി ഹൈക്കോടതിയെ കബളിപ്പിക്കുകയാണ് ചെയ്തതെന്ന് വി ഡി സതീശൻ ആരോപിച്ചു. സത്യപ്രതിജ്ഞലംഘനം നടത്തിയ ഗതാഗത മന്ത്രി ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭാ രേഖകൾ പ്രകാരം കഴിഞ്ഞവർഷം ജൂണിൽ കഴിഞ്ഞവർഷം ജൂണിൽ 3714 അപകടങ്ങളും ഈ വർഷം ജൂണിൽ 3787 അപകടങ്ങളും ഉണ്ടായി. ജൂലൈ മാസത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 254 അപകടങ്ങൾ കൂടുതൽ ഉണ്ടായി. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 3366 അപകടങ്ങളും 307 അപകടം മരണങ്ങളും ഉണ്ടായപ്പോൾ ഈ വർഷം ഓഗസ്റ്റിൽ 4006 അപകടങ്ങളും 353 അപകടമരണങ്ങളുമാണ് ഉണ്ടായത്. ഈ വസ്തുതകൾ മറച്ചുവച്ചുകൊണ്ടാണ് അപകട മരണങ്ങൾ കുറഞ്ഞെന്ന രീതിയിൽ സർക്കാർ ഹൈക്കോടതിയിൽ രേഖകൾ സമർപ്പിച്ചത്.
എ ഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട കേസ് പരിഗണനയിലിരിക്കെ കോടതിയെ തെറ്റിദ്ധരിപ്പിക്കുവാനാണോ ഭർത്താവിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നടപടി ഉണ്ടായത് എന്ന സന്ദേഹവും വി ഡി സതീശൻ പ്രകടിപ്പിച്ചു.
