ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ലക്ഷ്യം കേരളമായിരുന്നുവെന്ന് സ്പെഷ്യൽ സെൽ

ഡൽഹിയിൽ അറസ്റ്റിലായ ഐ എസ് ഭീകരൻ ഷാനവാസ് ദക്ഷിണേന്ത്യയിൽ ബേസ് ക്യാമ്പുകൾ ഉണ്ടാക്കാൻ ശ്രമിച്ചിരുന്നതായി സ്പെഷ്യൽ സെൽ. പിടിയിലായ ഷാനവാസും റിസ്വാനും കേരളത്തിൽ എത്തിയിരുന്നു. പൂനെ വഴി ഗോവിയിലും അതിനുശേഷം ഉഡുപ്പി വഴി കേരളത്തിലേക്ക് കടന്ന് കാസർകോട് കണ്ണൂർ വനമേഖലയിലൂടെയും ഇവർ സഞ്ചരിച്ചിരുന്നു. പശ്ചിമഘട്ട മലനിരകളിൽ ഒളിത്താവളം ഉണ്ടാക്കാനായിരുന്നു ശ്രമം. ഷാനവാസ് അടക്കം പിടിയിലായ മൂന്നുപേരുടെയും ചോദ്യം ചെയ്യൽ തുടരുകയാണ്.

ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാനും ഇവർ ലക്ഷ്യമിട്ടിരുന്നു. മുംബൈ, ഗുജറാത്ത്, ഗാന്ധിനഗർ എന്നിവിടങ്ങളിലെ പ്രമുഖരെ വധിക്കുവാനായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പോലീസ് കണ്ടെത്തി. ഡൽഹി, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ പരീക്ഷണാര്ഥം സ്ഫോടനങ്ങൾ നടത്തി. പാകിസ്ഥാൻ ചാര സംഘടനയായ ഐ എസ് ഐ യുടെ സഹായത്തോടെ ദില്ലിയിൽ തുടർച്ചയായ സ്ഫോടനങ്ങൾ നടത്തുവാനായിരുന്നു ഇവരുടെ പദ്ധതി.

ദേശീയ അന്വേഷണ ഏജൻസിയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ട ഭീകരനാണ് പിടിയിലായ ഷാനവാസ്. ഇയാളെ പിടികൂടുന്നവർക്ക് മൂന്നു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. വാഹനമോഷണ കേസിൽ കഴിഞ്ഞ ജൂലൈയിലാണ് ഇയാളെ പൂനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ രണ്ടു കൂട്ടാളികളെയും പിടികൂടി. ഇതോടെയാണ് ഇവരുടെ ഐഎസ് ബന്ധം പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *