തൃശൂർ: കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവി കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വൈകിട്ട് 3.30ഓടെ അയ്യന്തോൾ എസ് എൻ പാർക്കിനടുത്ത് കാറിലെത്തിയ ശ്രീജിത്ത് രവി, രണ്ട് കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തി എന്നാണ് പരാതി.
അതേസമയം തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്നമാണെന്നുമാണ് ശ്രീജിത്ത് പൊലീസിനോട് പറഞ്ഞതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. 2016ൽ ഒറ്റപ്പാലം പത്തിരിപ്പാലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിന് നടനെ അറസ്റ്റ് ചെയ്‌തിരുന്നു. എന്നാൽ താൻ അത്തരമൊരു പ്രവൃത്തി ചെയ്‌തിട്ടില്ലെന്നായിരുന്നു അന്ന് ശ്രീജിത്ത് രവി പറഞ്ഞത്.
