ഇന്ത്യയ്ക്ക് വീണ്ടും 8ന്റെ പണി നൽകി ട്രംപ് ; ഉത്തരമില്ലാതെ കേന്ദ്രം

അമേരിക്കൻ തെരഞ്ഞെടുപ്പ് ഇന്ത്യയിൽ വലിയ ഓളമുണ്ടാക്കിയിരുന്നു.. ബൈഡൻ വേണ്ട ട്രംപ് മതി എന്ന്, ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേരും ആഗ്രഹിച്ചിരുന്നു.. എന്നാൽ ട്രംപ് അധികാരത്തിൽ എത്തിക്കഴിഞ്ഞാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ചില പ്രചരണ വാക്യങ്ങൾ ഇന്ത്യയ്ക്ക് തിരിച്ചടി ആകുമോ എന്ന് പലരും ഭയപ്പെട്ടിരുന്നു.. എന്നാൽ ആ ഭയത്തിന് യാതൊരു പ്രസക്തിയും ഇല്ല എന്നതായിരുന്നു മറു പക്ഷത്തിന്റെ വാദം.. എന്നാലിപ്പോൾ ഒന്നിനൊന്നായി ഇന്ത്യയ്ക്കുമേൽ പ്രഹരം ഏൽപ്പിച്ചു കൊണ്ടിരിക്കുകയാണ് ട്രംപും പുതിയ തീരുമാനങ്ങളും.

അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉയർന്ന തീരുവ ഗണ്യമായി കുറയ്ക്കാൻ ഇന്ത്യ തയാറായിട്ടുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കുന്നു. 4 ദിവസത്തെ വ്യാപാരചർച്ചകൾക്കു ശേഷം വാണിജ്യമന്ത്രി പീയൂഷ് ഗോയലും സംഘവും യുഎസിൽനിന്ന് ഇന്ത്യയിലേക്കു യാത്രതിരിച്ചതിനു പിന്നാലെയായിരുന്നു ട്രംപിന്റെ നിർണായക വെളിപ്പെടുത്തൽ.

മോദി സർക്കാർ എന്തൊക്കെ വിഷയങ്ങളിലാണ് യുഎസിനോടു സമ്മതം മൂളിയതെന്ന ചോദ്യവുമായി കോൺഗ്രസ് രംഗത്തെത്തി. തീരുവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. കർഷകരുടെയും ഉൽപാദനരംഗത്തിന്റെയും താൽപര്യങ്ങളിൽ കേന്ദ്രം വിട്ടുവീഴ്ച ചെയ്യുകയാണോയെന്നും കോൺഗ്രസ് ചോദിച്ചു. നാളെ പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ സഭയ്ക്കുള്ളിൽ ഇതെക്കുറിച്ചു പ്രതികരിക്കാൻ സർക്കാർ നിർബന്ധിതമായേക്കും.

അമേരിക്കൻ താൽപര്യത്തിനു വേണ്ടി യുഎസ് അമിത സമ്മർദം ചെലുത്തുന്നതിനാൽ ഇന്ത്യ വ്യാപാരചർച്ചകളിൽനിന്നു പിൻവാങ്ങണമെന്നും ചൈനയും കാനഡയും തിരിച്ചടിക്കുന്നതു പോലെ പ്രതികരിക്കണമെന്നും ഇക്കണോമിക് ‘തിങ്ക് ടാങ്ക്’ ആയ ഗ്ലോബൽ ട്രേഡ് റിസർച് ഇനിഷ്യേറ്റീവ് അഥവാ ജിടിആർഐ ചൂണ്ടിക്കാട്ടി.

പരസ്യപ്രതികരണം നടത്തിയിട്ടില്ലെങ്കിലും യുഎസിനു തീരുവയിളവു നൽകിയേക്കുമെന്ന പരോക്ഷസൂചനയാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ നൽകുന്നത്. ഓസ്ട്രേലിയ, യുഎഇ, സ്വിറ്റ്‍സർലാൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാരകരാറിനു ശേഷം ഇന്ത്യ തീരുവ കുറച്ചിരുന്നു. ഇതേ ചർച്ചകൾ യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ എന്നിവയുമായും നടക്കുകയാണ്.

അതുകൊണ്ട് യുഎസുമായുള്ള വ്യാപാരകരാർ ചർച്ചകളെയും ഈ പശ്ചാത്തലത്തിൽ കാണണമെന്നാണ് മന്ത്രാലയവൃത്തങ്ങൾ സൂചിപ്പിച്ചത്. വൈകാതെ തീരുവയിളവുകൾ കണ്ടുതുടങ്ങുമെന്നു ചുരുക്കം. ചർച്ചകൾ പ്രാരംഭഘട്ടത്തിലായതിനാൽ അതിനെക്കുറിച്ച് പ്രതികരിക്കുന്നത് ഉചിതമല്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ആദ്യ ട്രംപ് സർക്കാരുമായും വ്യാപാരകരാറിന് ഇന്ത്യ ശ്രമിച്ചിരുന്നെങ്കിലും യാഥാർഥ്യമായില്ല.

യുഎസ് കാർഷിക ഉൽപന്നങ്ങൾക്കാണ് ഇന്ത്യ ഏറ്റവും കൂടുതൽ തീരുവ, 37.66%ചുമത്തുന്നത്. ഇറക്കുമതി നിയന്ത്രിച്ച് ആഭ്യന്തര വിപണിയെ സംരക്ഷിക്കാനാണിത്. എന്നാൽ, കാർഷികവിപണി യുഎസിനു തുറന്നുകൊടുക്കണമെന്നാണ് കഴിഞ്ഞദിവസം യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക് ആവശ്യപ്പെട്ടത്. ഇതിനു ഇന്ത്യ വഴങ്ങിയാൽ കാർഷികഉൽപന്നങ്ങളുടെ തീരുവയും മറ്റു നിയന്ത്രണങ്ങളും കുറയ്ക്കേണ്ടിവരും. ഇതുവഴി യുഎസിൽ നിന്നുള്ള ഇറക്കുമതി കൂടുകയും ഇന്ത്യയിലെ കാർഷികമേഖലയെ ബാധിക്കുകയും ചെയ്യാം. ഇതു രാഷ്ട്രീയമായും കേന്ദ്രസർക്കാരിനു വൻതിരിച്ചടിയാകാം.

∙ ‘ഇന്ത്യ ഭീമമായ തീരുവയാണ് നമ്മളിൽ (യുഎസ്) നിന്ന് ഈടാക്കുന്നത്. അതുകാരണം ഇന്ത്യയിൽ ഒന്നും വിൽക്കാൻ കഴിയില്ല. തീരുവ ഗണ്യമായി കുറയ്ക്കാൻ അവരിപ്പോൾ സമ്മതിച്ചിട്ടുണ്ട്. അവരുടെ പ്രവൃത്തിയെ നമ്മൾ തുറന്നുകാട്ടിയതുകൊണ്ടാണിത്.

അടിക്ക് തിരിച്ചടി എന്ന നയമാണ് ട്രമ്പ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഇന്ത്യയ്ക്ക് ഇത്ര വലിയ പ്രഹരം ലഭിക്കുമെന്ന്, സൗഹൃദ ചർച്ചയ്ക്ക് അമേരിക്ക വരെ പോയ പ്രധാനമന്ത്രി പോലും ചിന്തിച്ചു കാണില്ല.. ചർച്ചയ്ക്ക് തൊട്ടു പിന്നാലെയായിരുന്നു ഇന്ത്യയ്ക്ക് നൽകിക്കൊണ്ടിരുന്ന തിരഞ്ഞെടുപ്പ് സഹായം അമേരിക്ക പിൻവലിച്ചത്. അതും യഥാർത്ഥത്തിൽ ബിജെപി സർക്കാരിനെ വലിയ തരത്തിൽ പ്രതിരോധത്തിലാക്കിയിരുന്നു.. അതിന് പിന്നാലെ നടന്ന കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളും ഇന്ത്യയ്ക്ക് തീരാനോവ് തന്നെയാണ് സമ്മാനിച്ചത്. ഇപ്പോൾ തീരുവയുമായി ബന്ധപ്പെട്ടു നടക്കുന്ന ഈ നടപടിക്രമങ്ങൾ, വീണ്ടും വലിയ പ്രഹമേൽപ്പിക്കുകയാണ്..

Leave a Reply

Your email address will not be published. Required fields are marked *