നടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിലുളള നടൻ വിജയ് ബാബു വിമാനടിക്കറ്റ് കോടതിയിൽ ഹാജരാക്കി. ഈ മാസം 30ന് എത്തുമെന്നണ്വി ജയ്ബാബു കോടതിയെ അറിയിച്ചത് . കൂടാതെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ താൻ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാം എന്നും മുൻകൂർ ജാമ്യം നൽകണമെന്നും വിജയ്ബാബു കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആദ്യം കേരളത്തിൽ എത്തിച്ചേരു, എന്നിട്ട് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നുമായിരുന്നു കോടതിയുടെ നിലപാട്. അതിന് സമ്മതമാണെന്നും വിമാനടിക്കറ്റ് എത്രയും പെട്ടന്ന് കോടതിയിൽ ഹാജരാക്കാമെന്നും വിജയ്ബാബുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിൽ താൻ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാം എന്നും മുൻകൂർ ജാമ്യം നൽകണമെന്നും വിജയ്ബാബു കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആദ്യം കേരളത്തിൽ എത്തിച്ചേരു, എന്നിട്ട് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നുമായിരുന്നു കോടതിയുടെ നിലപാട്. അതിന് സമ്മതമാണെന്നും വിമാനടിക്കറ്റ് എത്രയും പെട്ടന്ന് കോടതിയിൽ ഹാജരാക്കാമെന്നും വിജയ്ബാബുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
