മലയാളി വിദ്യാര്‍ത്ഥിനി എയ്മിലിന്‍ തോമസിന് അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിനന്ദനം

ഈഗിള്‍വില്‍ (പെന്‍സില്‍വേനിയ): ഐക്യരാഷ്ട്രസഭയില്‍ അമേരിക്കന്‍ പ്രതിനിധിയായി ബാലാവകാശ വിഷയം പ്രസംഗിച്ച മലയാളി വിദ്യാര്‍ത്ഥിനി എയ്മിലിന്‍ തോമസിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അഭിനന്ദനം.

നമ്മുടെ രാജ്യത്തെക്കുറിച്ച്, ഞാന്‍ ഇന്ന് കൈവരിച്ചിരിക്കുന്ന ശുഭാപ്തി വിശ്വാസ്സം, ഏറ്റവും ഉജ്ജ്വലമാണ് എന്ന ചിന്ത, തെറ്റായ ചിന്ത അല്ല, എന്നതിന്, ഏയ്മിലിനെപോലുള്ള യുവ നേതാക്കളാണ് കാരണക്കാര്‍ എന്നു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്റെ അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു.

അഭിനന്ദനക്കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:

കുട്ടികളുടെ അവകാശങ്ങളെയും ആശ്വാസപരിപാലനത്തെയും കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പൊതുചര്‍ച്ചാദിനത്തിലെ താങ്കളുടെ ആമുഖ പരാമര്‍ശങ്ങള്‍ അതിശയകരമായിരുന്നു. നമ്മുടെ രാജ്യത്തെ മികച്ച വാഗ്മിത്വത്തോടെ പ്രതിനിധീകരിച്ചതിനും കുട്ടികളുടെ അവകാശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള താങ്കളുടെ പ്രചോദനാത്മകമായ പ്രതിബദ്ധതയ്ക്കും നന്ദി. ഇത് യഥാര്‍ത്ഥത്തില്‍ അതീവപ്രധാനമായ കാര്യമാണ്.

അഭിപ്രായപ്രകടനങ്ങളുടെ ഭാഗമായി താങ്കള്‍ പങ്കുവെച്ച വ്യക്തിഗത കഥ എന്നെ വളരെ ആഴത്തില്‍ സ്പര്‍ശിച്ചു. എയ്മിലിന്റെ സഹോദരന്‍ ഇമ്മാനുവേലിനെ എയ്മിലിന്‍ സ്‌നേഹിക്കുകയും പരിചരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന രീതി എന്റെ അമ്മ പണ്ടേ എന്നെ പഠിപ്പിച്ച ഒരു പാഠം എന്നെ ഓര്‍മ്മിപ്പിക്കുന്നു: നിങ്ങളുടെ സഹോദരങ്ങളെക്കാള്‍ നിങ്ങള്‍ക്ക് ഉറ്റവരായി മറ്റാരുമില്ല. പരസ്പരം ആശ്രയമര്‍പ്പിക്കാന്‍ കഴിയണം.

നമ്മുടെ രാജ്യത്തെക്കുറിച്ച് ഞാന്‍ ഇന്ന് കൈവരിച്ചിരിക്കുന്ന ശുഭാപ്തി വിശ്വാസ്സം ഏറ്റവും ഉജ്ജ്വലമാണ് എന്ന ചിന്ത തെറ്റായ ചിന്ത അല്ല എന്നതിന് ഏയ്മിലിനെപോലുള്ള യുവ നേതാക്കളാണ് കാരണക്കാര്‍. ജിജ്ഞാസയും സര്‍ഗ്ഗാത്മകതയും നിര്‍ഭയയത്വവും ഉള്ളവരായിത്തുടരാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. മാറ്റത്തിനായി നിങ്ങളുടെ ശബ്ദം ഉപയോഗിക്കുന്നത് തുടരുക, ശരിയായതിന് വേണ്ടി നിലകൊള്ളുക. നിങ്ങളുടെ ഭാവി നിങ്ങളെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് കാണാന്‍ എനിക്ക് കാത്തിരിക്കാനാവില്ല

ആത്മാര്‍ത്ഥതയോടെ,

ജോ ബൈഡന്‍

(അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എയ്മലിന്‍ റോസ് തോമസിന് അയച്ച അഭിനന്ദന സന്ദേശം)

പെന്‍സില്‍ വേനിയാ ഗവര്‍ണ്ണര്‍ ടോം വൂള്‍ഫ്, യുനൈറ്റഡ് സ്റ്റേറ്റ് സെനറ്റര്‍ പാറ്റ് റ്റൂമി, കോണ്‍ഗ്രസ്സ് വുമന്‍ മാഡലിന്‍ ഡീന്‍, പെന്‍സില്‍വേനിയാ സ്റ്റേറ്റ് സെനറ്റര്‍ കെയ്റ്റീ മ്യൂറ്റ്, ലൂറ്റെനന്റ് ഗവര്‍ണര്‍ ജോണ്‍ ഫെട്ര്‍മെന്‍, സ്റ്റേറ്റ് റെപ്രസെന്റേറ്റിവ് മാര്‍ടിനാ വൈറ്റ്, ന്യൂ യോര്‍ക് സെനറ്റര്‍ കെവിന്‍ തോമസ് എന്നീ രാഷ്ട്രീയ പ്രമുഖരുടെ പ്രശംസാ പത്രങ്ങളും എയ്മിലിനെ തേടി വന്നു.

കുട്ടികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഐക്യരാഷ്ട്രസഭാക്കമ്മിറ്റി 2021 സെപ്റ്റംബര്‍ 17ന് സംഘടിപ്പിച്ച ചര്‍ച്ചാസമ്മേളനത്തില്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനയായ എമിലിന്‍ റോസ് തോമസാണ് ആമുഖ പ്രഭാഷണം നിര്‍വഹിച്ചത്. യു എന്നില്‍ അമേരിക്കന്‍ പ്രതിനിധിയായി ബാലാവകാശ പ്രസംഗം മുഴക്കി അമേരിക്കന്‍ മലയാളി വിദ്യാര്‍ത്ഥി നിരയില്‍ നിന്ന് ഡിപ്‌ളോമാറ്റുകളുടെ ശ്രദ്ധ നേടിയ ഉദയതാരമാണ് എയ്മിലിന്‍ റോസ് തോമസ്.

എയ്മിലിന്‍ തോമസ്സിനെ പെന്‍സില്‍ വേനിയാ ഗവര്‍ണ്ണര്‍ ടോം വൂള്‍ഫ്, ഹാരിസ് ബര്‍ഗിലെ കാപ്പിറ്റോള്‍ ഗവര്‍ണ്ണേഴ്‌സ് ഓഫീസ്സില്‍ ആദരിച്ചു. ഡോ. ശശി തരൂര്‍, മാണി സി കാപ്പന്‍ എം എല്‍ എ, മദ്രാസ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ് ഉള്‍പ്പെടെയുള്ളവരും എയ്മിലിന്‍ റോസ് തോമസിന് ആശംസ അറിയിച്ചിരുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ‘റൈസിങ്ങ് ഡിപ്‌ളോമാറ്റ് ഡയമണ്ട് അവാര്‍ഡും എയ്മിലിന്‍ തോമസിനെ തേടിയെത്തി.

(പെന്‍സില്‍വേനിയ ഗവര്‍ണ്ണറുടെ അഭിനന്ദന സന്ദേശം)

പാലാ അവിമൂട്ടില്‍ ജോസ് തോമസിന്റെയും മൂലമറ്റംകുന്നക്കാട്ട് മെര്‍ലിന്‍ അഗസ്റ്റിന്റെയും മകളായ എയ്മിലിന്‍ യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയയില്‍ ന്യൂറോ സയന്‍സിനു പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്. സ്പ്രിംഗ് ഫോര്‍ഡ് ഏരിയ ഹൈസ്‌കൂളില്‍ ഗണിത അധ്യാപകനായി ജോസ് തോമസ് ജോലി ചെയ്യുന്നു. ഫാര്‍മ മേജര്‍ ഫൈസര്‍ ഇന്‍കോര്‍പ്പറേഷനില്‍ ഗ്ലോബല്‍ കംപ്ലയിന്‍സ് അസോസിയേറ്റ് ഡയറക്ടറാണ് മെര്‍ലിന്‍ അഗസ്റ്റിന്‍.

Leave a Reply

Your email address will not be published. Required fields are marked *