രാജ്യത്തിലെ പ്രധാന നഗരങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുറവ് അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ . ഡൽഹിയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് കേസുകൾ പതിനായിരത്തിന് താഴെ എത്തിയതായാണ് പുതുതായി അറിയാൻ കഴിയുന്നത് . മുബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ പരം കോവിഡ് കേസുകളാണ് കുറഞ്ഞത് .ഇന്നലെ കർണാടകയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തിലെ രോഗവ്യാപന തോത് കാണിക്കുന്ന ആർ മൂല്യം ജനുവരി ആദ്യ ആഴ്ച്ചയേക്കാൾ കുറഞ്ഞതായി മദ്രാസ് ഐഐടി നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു .
ജനുവരി 7 നും 13 നും ഇടയിൽ ആർ മൂല്യം 2.2 ആയിരുന്നു. ഇത് കുറഞ്ഞ് 1.57 ആയി എന്നാണ് പുതിയ കണ്ടെത്തൽ. ഫെബ്രുവരിയോടെ രാജ്യത്തെ രോഗികളുടെ എണ്ണം പരമാവധിയിൽ എത്തുമെന്നും പിന്നീട് രോഗവ്യാപനം കുറയും എന്നും പഠനത്തിൽ പറയുന്നുണ്ട്
കോവിഡ് വ്യാപനം കൂടുതലായ പൂനയിലും മറ്റും സ്കൂൾ തുറക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും എന്നാണ് അധികൃതർ പറയുന്നത് . നാഗ്പൂരിൽ മറ്റന്നാൾ ആണ് സ്കൂളുകൾ വീണ്ടും തുറക്കുന്നത്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി രക്ഷിതാക്കളുടെ സമ്മതപത്രം കുട്ടികൾ ഹാജരാക്കണം. കൊവിഡ് വ്യാപനം കൂടിയ സാഹചര്യം കണക്കിലെടുത് ഫെബ്രുവരി 15 വരെയാണ് നേരത്തെ സ്കൂളുകൾ അടയ്ക്കാൻ തീരുമാനിച്ചത് .
