ഹിമാലയ ഉൽപ്പന്നങ്ങൾ കരൾരോഗമുണ്ടാക്കും; പ്രസ്താവന പുറത്തുവിട്ട ഡോക്ടറിന്റെ പ്രൊഫൈൽ സസ്‌പെൻഡ് ചെയ്തു

ഹിമാലയ ഉൽപ്പന്നങ്ങൾ കരൾ രോഗമുണ്ടാക്കും എന്ന വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കൊച്ചി രാജഗിരി ആശുപത്രിയിലെ കരൾരോ​ഗ വിഭാഗം മേധാവി ഡോ. സിറിയക് എബി ഫിലിപ്പണ്‌ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.

ഇതേ തുടർന്ന് അദ്ദേഹത്തിന്റെ എക്സ് ലെ The Liver Doc എന്ന ഐഡി സസ്‌പെൻഡ് ചെയ്തിരിക്കുകയാണ് ബം​ഗളൂരു കോടതി. ഈ വിഷയത്തിൽ തുടർച്ചയായ അദ്ദേഹം പോസ്റ്റുകൾ ഇട്ടിരുന്നു

ഹിമാലയയുടെ പല ഉൽപ്പന്നങ്ങളും അശാസ്ത്രീയമായി നിർമ്മിച്ചതാണെന്നും ശരിയായ പഠനമില്ലാതെ ഇവ തോന്നിയത്പോലെ വിപണനം ചെയ്യാൻ അനുവദിക്കരുതെന്നുമാണ് അദ്ദേഹത്തിന്റെ വാദം. അവരുടെ പ്രോഡക്ടുകൾ തുടർച്ചയായി കഴിച്ചാൽ കരളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം വിശദീകരിക്കുന്നു.

ഇതിന്റെ തെളിവായി വിവിധ ടെസ്റ്റ് റിസൾട്ടുകളും പഠനങ്ങളും അദ്ദേഹം കാട്ടുന്നുമുണ്ട്. ഏതായാലും ഡോക്ടറുടെ അപകീർത്തികരമായ പോസ്റ്റുകൾ മൂലം ഹിമാലയയുടെ ബിസിനസ് ഗണ്യമായി കുറഞ്ഞുവെന്ന് കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

ആയുർവേദത്തെയും ഹോമിയെയും കുറിച്ച് സോഷ്യൽ മീഡിയയിൽ അതിരൂക്ഷ ഭാഷയിലുള്ള വിമർശനങ്ങൾ ഇദ്ദേഹം ഉന്നയിക്കാറുണ്ട്. ഇതിനെതിരെ ഹിമാലയ വെൽനസ് നൽകിയ മാനനഷ്ടക്കേസിലാണ് അവർക്കെതിരായ പരാമർശങ്ങൾ പോസ്റ്റ് ചെയ്യുന്നതിൽ നിന്നും ഡോക്ടറെ താൽക്കാലികമായി സസ്പെൻഡ് ചെയ്യാൻ കോടതി തീരുമാനിച്ചത്.

ഡോ. സിറിയക് തന്റെ അക്കൗണ്ട് പുനസ്ഥാപിക്കാനായി നിയമ പോരാട്ടം നടത്തുകയാണ്. എന്നാൽ ഇന്ത്യയ്ക്ക് പുറത്തുള്ളവർക്ക് അദ്ദേഹത്തിന്റെ അക്കൗണ്ട് ഇപ്പോഴും ആക്സസ് ചെയ്യാനാവും. കേസ് 2024 ജനുവരി 5 ന് വാദം കേൾക്കാനായി മാറ്റിയിരിക്കുകയാണ്.
തന്റെ വാദങ്ങൾ കേൾക്കാതെയാണ് ബംഗളൂരു കോടതി അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്നും ഈ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സിപ്ല, ആൽക്കെം തുടങ്ങിയ മോഡേൺ മെഡിസിൻ ഫാർമ കമ്പനികളുടെ നിർദേശപ്രകാരമാണ് താൻ ഇത് ചെയ്യുന്നതെന്ന ഹിമാലയ വാദം പൂർണമായും അടിസ്ഥാനരഹിതമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഈ ആരോപണം തന്നെ അപകീർത്തിപ്പെടുത്താനാണെന്നും അദ്ദേഹം തിരിച്ചടിക്കുന്നു. താൻ തോന്നിയത് പോലെ നടത്തിയ ടെസ്റ്റുകളല്ല ഇതെന്നും, സർക്കാർ അംഗീകൃത ലാബുകളിലാണ് പരിശോധനകൾ നടത്തിയതെന്നും അദ്ദേഹം പറയുന്നു.

ആയുർവേദത്തിന്റെ തത്വങ്ങളും പ്രയോഗങ്ങളും അടിസ്ഥാനപരമായി പ്രാകൃതമാണെന്നാണ് ഡോ. എബി പറയുന്നത്. അദ്ദേഹത്തിന്റെ പോസ്റ്റുകൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.ഫാർമസ്യൂട്ടിക്കൽ, വെൽനസ് കമ്പനിയായ ഹിമാലയയും കരൾ രോ​ഗ വി​ദ​ഗ്ധനും ക്ലിനിക്കൽ ശാസ്ത്രജ്ഞനുമായ ഡോ. സിറിയക് എബി ഫിലിപ്പും തമ്മിലെ തർക്കമാണ് ഇപ്പോൾ കേസിലേക്ക്‌ എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *