തലസ്ഥാനം ഭരിച്ചിരുന്ന ആംആദ്മി പാർട്ടിയെ താഴെയിറക്കാൻ ബിജെപി ഉപയോഗിച്ച പ്രധാന വാഗ്ദാനമായിരുന്നു ഡൽഹിയിലെ സ്ത്രീകൾക്ക് 2500 രൂപ നൽകുമെന്നത്.. എന്നാൽ ആദ്യമന്ത്രിസഭ യോഗത്തിൽ വാഗ്ദാനം ബിജെപി പാസാക്കിയില്ല . പകരം ആയുഷ്മാൻ ഭാരത് പദ്ധതിക്ക് അംഗീകാരം നൽകുകയും 14 സിഐജി റിപ്പോർട്ടുകൾ ആദ്യ നിയമസഭാ സമ്മേളനത്തിൽ മേശപ്പുറത്ത് വെക്കാനും മന്ത്രിസഭ തീരുമാനിച്ചു. അധികാരത്തിലേറിയ ആദ്യ മന്ത്രിസഭയിൽ തന്നെ ഇത് പാസാക്കും എന്നായിരുന്നു ബിജെപിയുടെ അവകാശവാദം . തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷവും ഇതേ നിലപാടിലായിരുന്നു ബിജെപി. എന്നാൽ, ആദ്യമന്ത്രി സഭയോഗത്തിൽ ഇത് പരിഗണിച്ചു പോലുമില്ല.
ഇന്നലെ സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയ രേഖ ഗുപ്ത, ഇതേ വാഗ്ദാനം ആവർത്തിക്കുകയും ചെയ്തിരുന്നു.. വനിതാ ദിനമായ മാർച്ച് 8 മുതൽ എല്ലാ സ്ത്രീകൾക്കും 2500 രൂപ ബാങ്ക് അക്കൗണ്ടുകളിൽ എത്തിത്തുടങ്ങുമെന്ന് അവർ പ്രഖ്യാപിച്ചിരുന്നു.. എന്നാൽ ഇപ്പോൾ ആപ്രഖ്യാപനമാണ് ബിജെപി തള്ളിയത്.. ഇതോടെ രേഖാ ഗുപ്തയുടെ ആദ്യ വാഗ്ദാനമാണ് വൃധാവിലാകുന്നത്..
ഇതോടെ ബിജെപിയുടെ വിശ്വസ്തയെ ചോദ്യം ചെയ്ത് ആം ആദ്മി പാർട്ടി രംഗത്തെത്തി. ആദ്യ ദിവസം തന്നെ ബിജെപി അവരുടെ വാഗ്ദാനങ്ങൾ ലംഘിക്കാൻ തുടങ്ങിയെന്നും ഡൽഹിയിലെ ജനങ്ങളെ വഞ്ചിക്കാൻ ബിജെപി തീരുമാനിച്ചുവെന്നും മുൻ മുഖ്യമന്ത്രി അതിഷി ആരോപിച്ചു. അഞ്ച് ലക്ഷം രൂപ മേൽപരിധി നിശ്ചയിച്ചാണ് ആയുഷ്മാൻ ഭാരതിന് അംഗീകാരം നൽകിയത്. 14 സിഎജി റിപ്പോർട്ടുകൾ ആം ആദ്മിയുടെ അഴിമതി തുറന്നു കാട്ടുന്നതാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു.
മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കാണ് പ്രധാന വകുപ്പുകൾ നൽകിയിട്ടുള്ളത്. ധനം, റവന്യു, പൊതുഭരണം, വിജിലൻസ്, ലാൻഡ് ആൻഡ് ബിൽഡിങ്, വനിത-ശിശു വികസനം എന്നീ വകുപ്പുകളുടെ ചുമതലയും മുഖ്യമന്ത്രിക്കാണ്. ഉപമുഖ്യമന്ത്രി പർവേശ് വർമയ്ക്ക് ജല വകുപ്പ് ലഭിച്ചു. ഇതിനൊപ്പം ജലസേചനം, പ്രളയ നിയന്ത്രണ വകുപ്പും പർവേശ് വർമയ്ക്കാണ്. യമുനാനദി ശുചീകരണമുൾപ്പെടെയുള്ള ചുമതലകൾ ഇതിൽ ഉൾപ്പെടും. കപിൽ മിശ്രയാണ് നിയമ മന്ത്രി.
