എറണാകുളത്ത് യുവതിക്ക് നേരെ യുവാവിന്റെ ആക്രമണം.യുവതിയെ കഴുത്തറുത്ത നിലയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉച്ചയോടെ രവിപുരത്തെ ട്രാൻസിലാണ് സംഭവം നടന്നത്. വിസയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പള്ളുരുത്തി സ്വദേശി ജോളി അക്രമാസക്തനായി യുവതിയെ ആക്രമിക്കുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പരിക്കേറ്റ യുവതി അടുത്തുള്ള ഹോട്ടലിലേക്ക് ഓടി കയറുകയായിരുന്നു. യുവതിയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് റേക്സ് എന്ന ട്രാവൽ ബ്യൂറോയിലാണ് സംഭവം നടക്കുന്നത്.തൊടുപുഴ സ്വദേശിയായ സൂര്യ എന്ന പെൺകുട്ടിയാണ് ആക്രമണത്തിന് ഇരയായത്.നേരത്തെ വിസയ്ക്കായി യുവാവ് ട്രാവൽ ഉടമയ്ക്ക് പണം നൽകിയിരുന്നു. വിസ ലഭിക്കാതിരുന്നിട്ടും പണം തിരികെ ചോദിച്ചിട്ടും ലഭിക്കാതെ വന്നതോടെ ഉടമയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാൾ സ്ഥലത്തെത്തിയത്. ഉടമസ്ഥലത്ത് ഇല്ലെന്നു പറഞ്ഞതോടെ യുവതിക്ക് നേരെ ഇയാൾ തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു.
