സുപ്രീംകോടതിയിൽ കോവിഡ് സാഹചര്യം സങ്കീർണമാകുന്നു. 50 ശതമാനത്തിൽ അധികം ജീവനക്കാർക്കാണ് നിലവിൽ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. വീടുകളിലിരുന്ന് ജഡ്ജിമാർ സിറ്റിംഗ് നടത്താൻ തീരുമാനമായി. കോടതി മുറികൾ അണുവിമുക്തമാക്കാനുള്ള നടപടികളും തുടങ്ങി. ഒരു മണിക്കൂർ വൈകിയാകും ഇന്ന് കോടതി നടപടികൾ ആരംഭിക്കുന്നത്. സുപ്രീംകോടതിയിലെ മുറികളും ചേമ്പറുകളും അടക്കം അണുവിമുക്തം ആക്കിയ ശേഷമാണ് വീണ്ടും പ്രവർത്തനം ആരംഭിക്കുക.
