രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനം നടത്തുന്നതിനായി രാഹുൽ ഗാന്ധി കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരടക്കുള്ള നേതാക്കൾ ചേർന്നാണ് സ്വീകരിച്ചത്.ഇനി എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും.
ഇതിലാദ്യം നടക്കുക സെൻ്റ് തെരേസാസ് കോളേജ് വിദ്യാർത്ഥികളുമായുള്ള സംവാദമാണ്. തുടർന്ന് വൈപ്പിൻ, കൊച്ചി, തൃപ്പുണ്ണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിലും സംസാരിക്കും. ആലപ്പുഴയിലെ പ്രചാരണ പരിപാടികളിൽ വൈകുന്നേരമാകും പങ്കെടുക്കുക. ആലപ്പുഴയിലെ അരൂരിലെത്തുന്ന രാഹുൽ ഗാന്ധി പിന്നിട് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം മണ്ഡലങ്ങളുടെ പൊതുയോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്. നാളെ കോട്ടയം ജില്ലയിലാണ് പര്യടനം നടത്തുന്നത്. കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാല, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്.
