മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസനെതിരെ രംഗത്തുവന്നിരിക്കുകയാണ് പൊളിറ്റ് ബ്യൂറോ അംഗമായ പ്രകാശ് കാരാട്ട്. കമൽഹാസന് രാഷ്ട്രീയം അറിയില്ലെന്നാണ് പ്രകാശ് കാരാട്ട് പറഞ്ഞത്. തമിഴ്‌നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി 25 കോടി രൂപ വാങ്ങിയാണ് ഡിഎംകെയുമായി സഖ്യമുണ്ടാക്കിയിരിക്കുന്നതെന്ന് കമൽഹാസൻ പറഞ്ഞിരുന്നു. കമൽഹാസന്റെ ഈ ആരോപണത്തിന് മറുപടിയില്ലെന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ മറുപടി.
തമിഴ്‌നാട്ടിൽ ഭരണമാറ്റമുണ്ടാകുമെന്നും ഡിഎംകെ സർക്കാർ അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേർത്തു. തമിഴ്‌നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഡിഎംകെയുമായി സഖ്യമുണ്ടാക്കിയത് പണം കൈപ്പറ്റിയാണെന്നായിരുന്നു പ്രധാന ആരോപണം. തമിഴ്‌നാട്ടിലേയും കേരളത്തിലേയും കമ്മ്യൂണിസ്റ്റ് പാർട്ടിയെ രണ്ടായിട്ട് വേണം കാണാനെന്നും കമൽഹാസൻ പറഞ്ഞിരുന്നു.

 
                                            