മോദിയുടെ ജനപ്രീതിയില്‍ 40 ശതമാനത്തിലധികം ഇടിവ് ; രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി ഏഴ് ശതമാനം കൂടി

ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതിയില്‍ 42 ശതമാനം ഇടിവുണ്ടായതായി ‘ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നാഷന്‍’ സര്‍വേ.11 ശതമാനം പേര്‍ അടുത്തതവണ യോഗി പ്രധാനമന്ത്രിയാവണമെന്ന് ആഗ്രഹിക്കുന്നു. 10 ശതമാനം പേര്‍ രാഹുല്‍ഗാന്ധിക്കൊപ്പമാണ്.

2020 ഓഗസ്റ്റില്‍ 66 ശതമാനം പേരും 2021 ജനുവരിയില്‍ 38 ശതമാനം പേരും അടുത്ത പ്രധാനമന്ത്രിയാവാന്‍ യോഗ്യന്‍ നരേന്ദ്രമോദിയാണെന്ന് അഭിപ്രായപ്പെട്ടെങ്കില്‍ ഈവര്‍ഷം ഓഗസ്റ്റില്‍ ഇത് 24 ശതമാനമായി കുറഞ്ഞു. എങ്കിലും മോദിതന്നെയാണ് ഇപ്പോഴും ജനപ്രീതിയുടെ കാര്യത്തില്‍ മുന്നില്‍. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് രണ്ടാമത്.

രാജ്യത്തെ ഇതുവരെയുള്ള പ്രധാനമന്ത്രിമാരില്‍ ഏറ്റവുംമികച്ചത് നരേന്ദ്രമോദിയാണെന്നാണ് 27 ശതമാനം പേര്‍ കരുതുന്നത്. 19 ശതമാനം വോട്ടോടെ വാജ്പേയിക്കാണ് രണ്ടാം സ്ഥാനം. ജവാഹര്‍ലാല്‍ നെഹ്രുവിനെ എട്ടു ശതമാനം പേരും രാജീവ് ഗാന്ധിയെ ഏഴു ശതമാനം പേരും മന്‍മോഹന്‍ സിങ്ങിനെ 11 ശതമാനം പേരും ഇന്ദിരാഗാന്ധിയെ 14 ശതമാനം പേരും മികച്ചതായി കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *