കണ്ണൂര്‍: സ്ത്രീകളുടെ ആധ്യാത്മിക വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച വികാരിക്കെതിരെ പരാതി. സെന്റ് ജോസഫ് കാത്തോലിക്ക് പള്ളി വികാരി സെബാസ്റ്റ്യന്‍ കീഴത്തിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾ ‘മാതൃവേദി’ ഗ്രൂപ്പിലേക്ക് വീഡിയോ ഷെയർ ചെയ്തത്. തുടർന്ന് സ്ത്രീകള്‍ മാനന്തവാടി രൂപതാ ആസ്ഥാനത്ത് പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് സെബാസ്റ്റ്യന്‍ കീഴേത്തിനെ രൂപതാ ആസ്ഥാനത്തേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.
വീഡിയോ പോസ്റ്റു ചെയ്തത് തനിക്ക് പറ്റിയ കൈപ്പിഴയാണെന്നാണ് വൈദികള്‍ നല്‍കിയ വിശദീകരണം. വികാരിക്കെതിരേ ഇതുവരേയും നടപടിയെടുത്തിട്ടില്ല. ഉടന്‍ നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.
