കരസേനയിലെ വനിതാ ഉദ്യോഗസ്ഥകൾക്കും സ്ഥിര കമ്മീഷൻ നിയമനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവായി. കരസേനയിലെ വനിതകളോടുള്ള വേർതിരിവിനെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചിരുന്നു. രാജ്യത്തിന് വേണ്ടി ബഹുമതികൾ നേടിയവരെ സ്ഥിര കമ്മീഷൻ നിയമനത്തിൽ അവഗണിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.അറുപത് ശതമാനം ഗ്രേഡ് നേടുന്ന വനിത ഉദ്യോഗസ്ഥകൾക്ക് സ്ഥിര കമ്മീഷൻ നിയമനത്തിന് അർഹതയുണ്ട് എന്നാണ് സുപ്രീം കോടതി പറഞ്ഞത്. മെഡിക്കൽ യോഗ്യതയിൽ അടക്കം കരസേനയുടെ വ്യവസ്ഥകൾ കോടതി റദ്ദാക്കിയിട്ടുണ്ട്. മെഡിക്കൽ ഫിറ്റ്നസ് ചൂണ്ടിക്കാട്ടി സ്ഥിര കമ്മീഷൻ നിയമനം നിഷേധിക്കുന്നുവെന്ന ഉദ്യോഗസ്ഥകളുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
